1. മറവി
ആഗ്രഹിക്കുന്നവയെ
മറക്കാൻ മറവി നടിച്ചതു
കൊണ്ടാവില്ല
ഉണ്മയിലെഴുതിയ
ചിത്രങ്ങളെ
മായ്ക്കാൻ
അവഗണിക്കലിനുമാവില്ല
പറിച്ചു
കീറേണ്ടതെന്ന്നിരീക്ഷിക്കുന്ന
ഭൂതകാലേടുകൾ
അന്ന്
ജീവിതമായിരുന്നെന്ന്മറവിയിലാഴ്താതിരിക്കുക
ഒരു 28 കളിച്ചിട്ടിലും
ബുൾസൈക്കും
നിന്റെ മറവിയുടെ
പൊടി തട്ടി നീക്കാനാവുമെന്നറിയുക
നീ മായ്ക്കുന്ന
ചിത്രങ്ങളിൽനിന്നെ
ഉറ്റു നോക്കുന്നചില കണ്ണുകളുണ്ട്
അതിനെ നീ
കുത്തി പൊട്ടിക്കാതിരിക്കുക
അവ ഒരു മിസ്കാളിന്റെ
അകലത്തിൽ
നിന്റെ മറവികളിൽ
കാത്തിരിപ്പുണ്ടെന്നറിയിക്
കാത്തിരിക്കാനൊരാളുണ്ടാവുമ്പോൾ
മറിയുന്ന താളിൽ ജീവിതാർത്തം മാറിക്കുറിക്കുമ്പോൾ
അതിനു താഴെ ചില താളുകളിൽ
നിന്നെ പതിഞു നോക്കുന്ന
ചിലരെ നീ കണ്ടില്ലെന്ന്
നടിക്കാതിരിക്കുക
2.കൌമാരങ്ങൾ
ഇരുളും വെട്ടവുംമാറി
മാറി വീണൊരു
കോലായയുള്ള
വീടുണ്ടായീരുന്നു പണ്ട്.
പൂങ്കാവനമെന്ന്
പേർചൊല്ലി
വിളിച്ചേടത്ത്പൂവിരിഞിരുന്നോ
എന്ന ചോദ്യത്തിന്
അവിടെ കൌമാരത്തിലെ
ആണ്മകൾ വളർന്നിരുന്നു
എന്നൊരു മറുപടി.
നടന്നു പോരുന്ന
വഴികളിൽ അവർ
ചൂടോ കുളൊരോ തേടി.
പന്നികുളത്തിൽ
ഊളിയുടുമ്പോൾ
വെളുത്ത പരലുകളെ
പോലെ അവർ പിടഞു.
കറുത്ത കടൽ പന്നികളെ
പോലെപറന്നു പൊങാൻ നോക്കി
അക്കരകടവിലെ
കറുത്ത മെയ്യഴകൊത്ത
മിനിമാരുടെകണ്ണുകളിൽ
വീരത്ത്വം നിറക്കാനായി
അവർ ആഞു തുഴഞു.
പ്രണയ പർവ്വങൾ
തേടിയവരൊക്കെയും
"സുമംഗലി നീ ഓരമിക്കിമോ"
എന്നു നീട്ടി പാടി
പിന്നെ വീണ്ടുമവർ "ഒരു രാജമല്ലിയും"
"വരുവാനില്ലയും"
"കാഗസ് കി കഷ്ടിയും"
മാറി മാറിപാടി
ഒരുമയുണ്ടെങ്കിൽ
ഒരു ബീഡിയും
പത്തു പേർക്കെന്ന്.
കെട്ടിപിടച്ചുറങൂമ്പോ
അവർ പിരിയാനാവാത്തവരെന്നും
മഴയും വെയിലും
മാറി മാറി വന്നൊരു
കടപ്പുറമുണ്ടായിരുന്നു പണ്ട്
അവിടെ നിന്ന്
സ്വപ്നം നിറച്ച ഉരുക്കളിൽ
ഏഴാഴികളും താണ്ടി
ചിലർചിറകു വിരിച്ച സ്വപ്നങളിൽ
കൌമാരം യുവത്ത്വത്തിലേക്ക്വളർന്ന
ആണ്മകളും പറന്നു.
കൈ നീട്ടി സ്വാഗതം ചെയ്യുന്ന
അൻസാരികളെന്ന
ആതിഥേയരുണ്ടായിരുന്നു പണ്ട്.
ഭാണ്ഡത്തത്തിൽ
മോഹങൾനിറച്ചവരൊക്കെ
ആതിഥ്യം തേടിപറന്നു.
നിറമില്ലാത്ത കിനാക്കളും
ശബ്ദമില്ലാത്ത പാട്ടുമുള്ള
പൂങ്കാവനത്തിലിപ്പോ
പൂക്കൾക്കൊന്നും
മണവും നിറവും കാണില്ല....
3.ചന്തയിൽ തെരെയേണ്ടതാരെ
കലാലയം പണിതത്
കാലിചന്തക്ക്
പുറകിലായാതിന്റെ
മന:ശാസ്ത്രം അറിയില്ല.
പക്ഷേ ചിലതറിയാം,
തീന്മേശയിലെ ദുരന്തത്തിൽ
ചിതറിയ ചില കൂട്ടങളുടെ
ചിരിയിൽ
അഭിനയിക്കുന്നവന്റെ
നേർക്കിതിതീരി പരിഹാസം
അവരുടെ സാഹസമല്ല
സർഗാത്മകതയാണെന്ന്
അറിയാത്തവന്റെ
ചിരിഛായ ചെലപ്പോഴെങ്കിലും
ചന്തകളിലും കാണാം.
ചാഹെ കോയി മുജെ
പാടുന്നവരുടെചിരി
അവരുടെ
അസ്വാദനം അറിയിക്കുന്നു.
എന്നാൽ ഗർഭിണിയായൊരു
അധ്യാപികയുടെ
അരണ്ട മുഖമെങ്കിലും
കാണണമായിരുന്നു.
കർണ്ണങളെ പീഡിപ്പിച്ചസ്വരം
ചില ദിവസങളിൽ
ചന്തകയിൽ നിന്നും
ഉയർന്നു കേട്ട പൊലെ
ആഴ്ചയിലൊരിക്കൽ
വഴി തിരിച്ച്
ഗേൾ ഹോസ്റ്റലിനു
മുന്നിൽ കൂട്ടിവിട്ടപ്പൊഴും
ബോയ്സ് ഹോസ്റ്റൽമതിലിനു
മുകളിൽ
ഒരു വടിയുയരുന്നതും
കാത്തിരുന്നു.
ഡേ സ്കോളറുകൾ
ആഴ്ചയിലെ ആ ഒരു ദിനത്തിനും
Tuesday, December 23, 2008
Subscribe to:
Posts (Atom)